Monday, January 23, 2017

അകത്ത്-പുറത്ത്


തവക്കുലിൻറെ അഹ്ലുകാരിൽ പെട്ട ഒരു മഹാൻറെ മേലിൽ ഹാറൂൻ റഷീദ് രാജാവ് ഒരു ശിക്ഷ വിധിക്കാനിടയായി, പക്ഷേ ശിക്ഷ നടപ്പിലാക്കാൻ രാജാവിനായില്ല.! അപ്പോൾ രാജാവ് ആ മഹാനെ ജയിലിലടക്കാൻ കൽപിച്ചു.! പിന്നീട് പറഞ്ഞ് കേട്ടു : അദ്ദേഹം ജയിലിൽ നിന്ന് പുറത്തെത്തി ഒരു വ്യക്തിയുടെ തോട്ടത്തിൽ നിൽപുണ്ട്.!
രാജാവ് അദ്ദേഹത്തെ വീണ്ടും വിളിച്ചു വരുത്തിയിട്ട് ചോദിച്ചു : ആരാണ് ജയിലിൽ നിന്ന് താങ്കളെ പുറത്തെത്തിച്ചത്.?
അദ്ദേഹം പറഞ്ഞു : "ജയിലിനകത്തെത്തിച്ചവൻ തന്നെയാണ് ജയിലിൻറെ പുറത്തുമെത്തിച്ചത്.!"
രാജാവ് ചോദിച്ചു : "ആരാണ് അകത്തെത്തിച്ചത്.?"
മഹാൻ പറഞ്ഞു : "അത്തെത്തിച്ചവൻ തന്നെ"
(അല്ലാഹുവിനെയാണ് മഹാൻ ഉദ്ദേഷിക്കുന്നത്, അല്ലാഹുവാണല്ലോ യഥാർത്ഥത്തിൽ അകത്താക്കുന്നതും പുറത്താക്കുന്നതും)
ഇതോടെ രാജാവ് മഹാനവർകളെ പ്രത്യേകമായൊരു കുതിരപ്പുറത്ത് കയറ്റുകയും അദ്ദേഹത്തിൻറെ പിന്നിൽ നടന്ന് "ഹാറൂൻ റഷീദ് നിന്ദിക്കാൻ തീരുമാനിച്ചപ്പോഴും അല്ലാഹു ആദരിക്കാൻ തീരുമാനിച്ച അടിമയുടെ പ്രതിഫലമാണിത്" എന്ന് വിളിച്ചു പറയാൻ ഒരാളെ ചുമതലപ്പെടുത്തുകയും ചൈതു.! രാജാവ് പാടി :
റഹ്മാൻ ഒരു അടിമയെ അവൻറെ പ്രതാപം കൊണ്ട് ആദരിച്ചാൽ-
പിന്നെ ഒരു സൃഷ്ടിക്കും ഒരു നാളിലും ആ അടിമയെ ഇകഴത്താനാവില്ല
പ്രതാപിയായ യചമാനൻ വല്ലവനെയും ഇകഴത്തിയാൽ-
അവനെ പ്രതാപം നൽകി സഹായിക്കാൻ ഒരു നാളിലും ഒരാൾക്കുമാവില്ല.!!!

No comments:

Post a Comment